Thursday, 16 January 2014

കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അപ്പര്‍ കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം മാത്രം ഇതുവരെ 18പേരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. നെല്‍കൃഷി നാശം പതിവായിരിക്കുന്ന അപ്പര്‍ കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്നത് പുതിയ പ്രതിസന്ധിയാവുകയാണ്. പ്രകൃതി ദുരന്തങ്ങളില്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായ കനത്ത നാശങ്ങള്‍ക്ക് പുറമെയാണ് അപ്പര്‍ കുട്ടനാട്ടില്‍ ക്യാന്‍സര്‍ വില്ലനായി എത്തുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന അപ്പര്‍ കുട്ടനാടന് മേഖലയില്‍ നെല്‍കൃഷിക്കായി മലാത്തിയോണ്‍ പോലുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാണ്. ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഭൂഗര്‍ഭ ജലത്തില്‍ കീടനാശിനികള്‍ കലരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.ക്യാന്‍സര്‍ വ്യാപകമാകുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്.

No comments:

Post a Comment